ഈ കുട്ടികളെ ആദ്യമായി കാണുന്നത് കഴിഞ്ഞ മാസമാണ്. ഗുജറാത്തിലെ പ്രഹ്ലാദ് നഗറിലെ ‘അദാനി ഗ്യാസ്’ സ്റ്റേഷനിൽ വെച്ച്. പിന്നീട് പല തവണ അവരെ അവിടെ കണ്ടു. ഗ്യാസ് നിറക്കാൻ വരുന്ന ആളുകളോട് ഭിക്ഷ യാചിക്കലാണ് അവരുടെ പ്രധാന പരിപാടി. നമ്മുടെ ശ്രദ്ധ കിട്ടുന്നത് വരെ കാറിന്റെ ഗ്ലാസിൽ മുട്ടിക്കൊണ്ടിരിക്കും. രാവിലെയെന്നോ വൈകുന്നേരമോ എന്നില്ലാതെ സകല സമയവും അവരവിടെ കാണും. ഇങ്ങനെയുള്ള കുട്ടികൾ അഹമ്മദാബാദിൽ ഒരു സ്ഥിരം കാഴ്ചയാണ്.
അവരോട് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഗുജറാത്തി അറിയാത്തത് കൊണ്ട് അതിന് സാധിച്ചില്ല. പിന്നീടൊരു ദിവസം അഭി ഏട്ടനാണ് ഒരു സംഭാഷണത്തിന് തുടക്കമിട്ടത്.
പേരെന്താണെന്നു ചോദിച്ചു;
സന്തോഷ് എന്നോ മറ്റോ മറഞ്ഞു,നാണം കൊണ്ട് ആ ആൺകുട്ടിക്ക് ചിരി വരുന്നുണ്ടായിരുന്നു. അവൻ പറഞ്ഞത് തിരുത്തി വേറെ ഒരു പേരും കൂടി പറഞ്ഞു. അതൊന്നും അല്ല അവന്റെ പേരെന്ന് പെൺകുട്ടി തിരുത്തി.
സ്കൂളിൽ പോവാറുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ ഒന്നൂടെ ചിരിച്ചു. പിന്നെ കൂടുതലൊന്നും ഞങ്ങൾ ചോദിച്ചില്ല. അവരുടെ ഒരു ഫോട്ടോ എടുത്ത് കാണിച്ചു കൊടുത്തു.
ഒരു ഫോട്ടോ കൂടെ എടുക്കുമോ എന്ന് ചോദിച്ചു.
അങ്ങനെ എടുത്തതാണ് ഈ ഫോട്ടോ.
ഒരു പക്ഷേ ഇത് കാണുമ്പോൾ എനിക്ക് വീണ്ടും വീണ്ടും തോന്നുന്നത് പേരില്ലാത്ത,ചിരിക്കാൻ മാത്രമറിയുന്ന ഒരുപാട് കുട്ടികളുടെ മുഖമായിരിക്കും. എന്റെ നിസ്സഹായതയുടെ ആഴം. ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ നിരാശ.
ഒരിക്കൽ ഒഡിഷയിൽ സഞ്ചരിക്കുമ്പോൾ ചൈൽഡ് ലൈനില് വിളിച് പരാജയപ്പെട്ടതിന്റെ നിരാശ ഇന്നും മാറിയിട്ടില്ല. യാഥാര്ത്ഥ്യ ഇന്ത്യ തെരുവുകളിലാണ് ജീവിക്കുന്നത്.
Though we have been hearing “sabka saath sabka vikas” (each one’s support, each one’s development) for a while now, it is perhaps fair to acknowledge that neither the current government nor preceding governments were seriously committed to this principle.