രാജ്യസ്നേഹം തോന്നുമ്പോൾ പരസ്പരം കഥ പറയാനും ആർമി ഡേയ്ക്ക് ഷെയർ ചെയ്യാനും പ്രതികാരമെന്ന പേരിൽ വീണ്ടും ആക്രമണങ്ങൾ നടക്കുമ്പോൾ പുളകം കൊള്ളാനും രാഷ്ട്രീയ പ്രസംഗങ്ങളിൽ ശ്രദ്ധ ക്ഷണിക്കാനും ഷെല്ലാക്രമണങ്ങൾ നടക്കുമ്പോളും കാശ്മീരിൽ മനുഷ്യത്വ ലംഘനങ്ങൾ നടക്കുമ്പോളും ന്യായീകരിക്കാനും യു പി എ സമയത്തിത്ര എൻ ഡി എ ഭരിച്ചപ്പോൾ അത്ര എന്നിങ്ങനെ മരണക്കണക്ക് പറയാനും നാൽപതു ധീര ജവാന്മാരുടെ പേരും അവർ നേരിട്ട ദുരന്തവും ഉപയോഗിക്കപ്പെടാതിരിക്കട്ടെ.
അച്ഛൻ മരിച്ചത് അറിയാതെ,മരണമെന്തെന്നു മനസ്സിലാകാതെവീട്ടിലേക്കു വരുന്ന ആളുകളെ കണ്ട് പുഞ്ചിരിക്കുന്ന കുഞ്ഞു മക്കളും അവരുടെ മുഖം കണ്ട് വീണ്ടും കരയാൻ വിധിക്കപ്പെട്ട ഭാര്യയും തകർന്നു പോയ അച്ഛനമ്മമാരും നിസ്സഹായരായ സുഹൃത്തുക്കളും ഇന്ത്യയിലെ നാല്പതിടത്തെ കാഴ്ചകളാണ്.
“Death was everywhere. Death was everything. Career. Desire. Dream. Poetry. Love. Youth itself. Dying became just another way of living.”
― Arundhati Roy







മണിരത്‌നം സിനിമകളിൽ എന്തോ മാജിക് ഉണ്ടെന്ന് കേൾക്കാറുണ്ട്. തനിക്കു പറയേണ്ട കാര്യങ്ങളെ; സിനിമയുടെ എല്ലാ സങ്കേതങ്ങളും തന്റേതായ ഒരു മാജിക്കൽ ശൈലിയിൽ ഉപയോഗിച്ച്, ആളുകളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ഓ കാതൽ കണ്മണി എന്ന പേരിൽ തന്നെ ആ മാജിക് തുടങ്ങുന്നു,എ ആർ റഹ്മാന്റെ സംഗീതം സിനിമയിലുടനീളം പ്രണയത്തെ കൂടുതൽ മനോഹരമാക്കുന്നു.